Thursday, March 23, 2006

എന്റെ മക്കളുടെ വിഷാദങ്ങള്‍


അമ്മതന്‍ കയ്യാല്‍ പിച്ചവെച്ചെന്നെ പഠിപ്പിച്ചു,
ബേബി വാക്കര്‍ എന്നെ ഓടാന്‍ പഠിപ്പിച്ചും,
മേരിയും അവളുടെ ലിറ്റില്‍ ലാംബുകളുംഎന്നെ ആഗലേയഭാഷയുടെ ആരാധകനാക്കി,
ബര്‍ഗറും ചിപ്സും, പെപ്സിയുംഎന്റെ സന്തഹസഹചാരികളായി,
കാര്‍ട്ടൂണുകളിലെ താര‍ങ്ങള്‍ എന്റെ കൂട്ടുകാരായി,
സ്വപ്നങ്ങളില്‍ അവരെന്നെ ‘ഹി മാന്‍’ ആക്കി,
അഛന്‍ കയ്യാല്‍ കംമ്പ്യൂട്ടര്‍‍ പഠിച്ചു
ബൈക്കുകളും,സ്പീഡ് ബോട്ടുകളും
എന്റെ വിരല്‍ത്തുംമ്പില്‍‘ഗ്രാന്‍ഡ്‍ പ്രീ‘ റേയ്സ്‍ നടത്തി
നിറങ്ങളും ചിത്രങ്ങളും എന്റെ ‘മൌസിന്റെ’വിക്രുതികളായി
ഞാനൊരു ‘കട്ട്-ന-പൈസ്റ്റ്‘ ഉപജ്ഞാതാവായി.
സമ്മര്‍ ഹോളിഡെയില്‍ കാണുന്ന‘ഓള്‍ഡ് ഗ്രാനി’യുടെവീടെനിക്കു തടവറയായി,
എ. സി. യും കംമ്പ്യുട്ടറും റ്റി.വി യും എനിക്കു നഷ്ടബോധങ്ങളായി,
തിരി‍ച്ചു പോകലിനെക്കുറിച്ചോര്‍ത്തു ഞാന്‍ വിഷാ‍ദനായി.
ഇതിനിടെ ഓടി ഓടി അലൂക്കാസിലും,പാര്‍ഥാസിലും,
റ്റൈയിലര്‍ ‘അങ്കിള്‍’ന്റെ അടുത്തും പായുന്ന അമ്മ.
ഖദര്‍ മുണ്ടും ഷര്‍ട്ടുമിട്ട് ,
കയ്യില് ‍ഒരു ‘ലോക്കലും,ഇന്റെര്‍നാഷണല്‍’മൊബൈലുമായി,
ക്ലബ്ബിലേയ്ക് പോകുന്ന ‘അപ്പ’
എല്ലാ ‘കസിന്‍ ഹൌസി’ലും,പോകുംമ്പോള്‍ കിട്ടുന്ന,ഉമ്മയും,
ചെള്ളക്കു കിട്ടുന്ന പിച്ചും എന്നെ ചുവന്ന സുന്ദരകുട്ടപ്പനാക്കി
കൂടെ‘ഇവനപ്പച്ചന്റെ തനി ഛായ തന്നെ’‍
ആകപ്പാടെ എനിക്കൊരു‘ജെല്‍’ ചെയ്യാത്ത തോന്നല്‍
മുപ്പതു ദിവസത്തിനു ശേഷം,വീണ്ടും എന്റെ വീട്ടിലേയ്ക്ക്
ഞാനറിയാത്ത ,എന്നെ അറിയാത്ത വീട്ടില്‍ നിന്ന്
എന്റെ വീട്ടിലേക്ക്.‍


സപ്ന അനു ബി. ജോര്‍ജ്ജ്